Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Dallas

America

ഡാളസ് സിറ്റി-വൈഡ് കോൺഫറൻസ് ഓഗസ്റ്റ് 21 മുതൽ

ഡാളസ്: ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്‍റെ വാർഷിക കോൺഫറൻസ് ഓഗസ്റ്റ് 21 മുതൽ 23 വരെ മെസ്കീറ്റിലുള്ള ഷാരോൺ ഇവന്‍റ് സെന്‍ററിൽ നടക്കും. ഈ വർഷത്തെ കോൺഫറൻസിനോടനുബന്ധിച്ച് ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്‍റെ നാല്പതാം വാർഷികാഘോഷവും സംഘടിപ്പിച്ചിട്ടുണ്ട്.

പ്രമുഖ പ്രഭാഷകരായ പാസ്റ്റർ അനീഷ് കൊല്ലം, റവ. ഡസ്റ്റി സ്മോൾ, ഡോ. സൂസൻ തോമസ് (ബഹ്റിൻ) എന്നിവർ വിവിധ സെഷനുകളിൽ ദൈവവചന ശുശ്രൂഷ നിർവഹിക്കും. ഓഗസ്റ്റ് 21 വൈകുന്നേരം ആറിന് ഉദ്ഘാടന സമ്മേളനത്തോടെ കോൺഫറൻസിന് തുടക്കമാകും.

22ന് രാവിലെ പത്തിന് ഡാളസ് സിറ്റി-വൈഡ് ഫെലോഷിപ്പിന്‍റെ നാല്പതാം വാർഷികാഘോഷം നടക്കും. ഉച്ചയ്ക്ക് രണ്ടിന് സഹോദരന്മാർക്കായി പ്രത്യേക സമ്മേളനവും അതേ സമയം തന്നെ സഹോദരിമാർക്കായി പ്രത്യേക സമ്മേളനവും ഉണ്ടായിരിക്കുന്നതാണ്.

വൈകുന്നേരം ആറിന് മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ആത്മീയ യോഗങ്ങൾ നടക്കും. ഓഗസ്റ്റ് 23ന് രാവിലെ ഒമ്പതിന് സംയുക്ത ആരാധന ആരംഭിക്കും. മലയാളത്തിലും ഇംഗ്ലീഷിലും പ്രത്യേക ആരാധനാ യോഗങ്ങൾ ക്രമീകരിച്ചിട്ടുണ്ട്.

കൂടുതൽ വിവരങ്ങൾക്ക് (214) 223-1194, (214) 334-6962, (469) 363-5109 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ ഔദ്യോഗിക വെബ്‌സൈറ്റായ www.dallascitywide.org സന്ദർശിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കാം.

ഈ അനുഗ്രഹീത ആത്മീയ കൂട്ടായ്മയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു.

NRI

ഏലിക്കുട്ടി ഫ്രാൻസിസിന് വിട‌ ചൊല്ലി ഡാളസിലെ മലയാളി സമൂഹം

ഡാളസ്: ഡാളസിലെ മലയാളി സമൂഹത്തിന്‍റെ വളർച്ചയിൽ സമാനതകളില്ലാത്ത സംഭാവനകൾ നൽകിയ ഏലിക്കുട്ടി ഫ്രാൻസിസിന് നാട് വികാരനിർഭരമായ യാത്രാമൊഴി നൽകി. ഡാളസിലെ സാമൂഹിക - ആത്മീയ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അവരുടെ വിയോഗം പ്രവാസി സമൂഹത്തിന് നികത്താനാവാത്ത നഷ്‌‌ടമാണ്.

വെള്ളിയാഴ്ച കൊപ്പേൽ സെന്‍റ് അൽഫോൻസാ ദേവാലയത്തിൽ നടന്ന പൊതുദർശനത്തിലും ശനിയാഴ്ച സെന്‍റ് അൽഫോൻസാ ദേവാലയത്തിൽ നടന്ന സംസ്കാര ശുശ്രൂഷകളിലും തുടർന്ന് ഗാർലൻഡ് സേക്രഡ് ഹേർട്ട് സെമിത്തേരിയിൽ നടന്ന സംസ്കാരത്തിനും സമൂഹത്തിന്‍റെ നാനാതുറകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ അന്ത്യാഞ്ജലി അർപ്പിക്കാൻ എത്തിച്ചേർന്നു.

1972-ൽ അമേരിക്കയിൽ എത്തിയ ആദ്യകാല കുടിയേറ്റക്കാരിൽ ഒരാളായിരുന്നു ഏലിക്കുട്ടി. ഡാളസിലെ പ്രശസ്തമായ പാർക്ക്‌ലാൻഡ് ഹോസ്പിറ്റലിൽ നഴ്‌സായി ഔദ്യോഗിക ജീവിതം ആരംഭിച്ച അവർ, തന്‍റെ അസാമാന്യമായ കഠിനാധ്വാനത്തിലൂടെ നഴ്‌സിംഗ് ഹെഡ്, നഴ്‌സിംഗ് സൂപ്പർവൈസർ എന്നീ ഉന്നത പദവികളിൽ എത്തിയ ശേഷമാണ് വിരമിച്ചത്.

ആതുരസേവന രംഗത്ത്, പ്രത്യേകിച്ച് ആദ്യകാല മലയാളി നഴ്‌സിംഗ് സമൂഹത്തിന് വഴികാട്ടിയും പ്രേരണയുമായി മാറി അവരുടെ പ്രവർത്തനങ്ങൾ. നോർത്ത് ടെക്‌സസിലെ ഇന്ത്യൻ നഴ്‌സസ് അസോസിയേഷൻ സ്ഥാപിക്കുന്നതിൽ നിർണായക പങ്കുവഹിച്ച ഒരു സ്ഥാപക അംഗം  കൂടിയായിരുന്നു അവർ.

ഡാളസിലെ സീറോമലബാർ പള്ളിയുടെ വളർച്ചയിൽ ഏലിക്കുട്ടി ഫ്രാൻസിസ് വഹിച്ച പങ്ക് ചരിത്രപരമാണ്. 1984-ൽ ഗാർലൻഡ് സീറോമലബാർ മിഷൻ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടത് ഏലിക്കുട്ടിയും പരേതനായ ഭർത്താവ് സി.എൽ. ഫ്രാൻസിസും ചേർന്നായിരുന്നു.

ഈ മിഷൻ പ്രവർത്തനങ്ങളാണ് പിൽക്കാലത്ത് ഇന്ത്യക്കു പുറത്തുള്ള ആദ്യ സീറോമലബാർ പാരിഷായ ഗാർലൻഡ് സെന്‍റ് തോമസ് ദേവാലയത്തിന്‍റെ സ്ഥാപനത്തിന് അടിത്തറ പാകിയത്.

അന്നത്തെ മിഷൻ വികാരിയും പിൽക്കാലത്ത് രൂപതയുടെ പ്രഥമ മെത്രാനുമായിത്തീർന്ന മാർ ജേക്കബ് അങ്ങാടിയത്തിലൂടെയാണ് പിൽക്കാലത്ത് നോർത്ത് അമേരിക്കൻ സീറോമലബാർ രൂപതയുടെ സ്ഥാപനത്തിന് നാന്ദി കുറിച്ചത് എന്നത് ആ ജീവിതത്തിന്‍റെ ആത്മീയ ധന്യതയെ സാക്ഷ്യപ്പെടുത്തുന്നു.

2008-ൽ കൊപ്പേൽ സെന്‍റ് അൽഫോൻസാ ദേവാലയം സ്ഥാപിക്കുന്നതിലും ഒരു സ്ഥാപകാംഗം എന്ന നിലയിൽ അവർ നിർണായക പങ്ക് വഹിച്ചു. ഇടവക പാരീഷ് കൗൺസിൽ, രൂപത പാസ്റ്ററൽ കൗൺസിൽ എന്നീ നിലകളിൽ ശ്രദ്ധേയമായ സേവനമനുഷ്ഠിച്ചിട്ടുണ്ട്.

സീറോമലബാർ കാത്തലിക് കോൺഗ്രസ് ഡാളസ്, കൊപ്പേൽ ചാപ്റ്ററുകളുടെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു ഏലിക്കുട്ടി. കൊപ്പേൽ ഇടവകയിലെ ലീജിയൺ ഓഫ് മേരി സംഘടനയിലെ സജീവ സാന്നിധ്യമായിരുന്ന അവർ ആത്മീയ കാര്യങ്ങളിൽ എന്നും സഹപ്രവർത്തകർക്ക് ഒരു മാതൃകയായിരുന്നു.

കരുത്തുറ്റ സ്വഭാവവും അതോടൊപ്പം കാരുണ്യവും മുഖമുദ്രയാക്കിയ ഏലിക്കുട്ടി ഫ്രാൻസിസ്, നൂറിലധികം ഇന്ത്യൻ കുടുംബങ്ങളെ അമേരിക്കയിൽ സ്ഥിരതാമസമാക്കാൻ സഹായിച്ചിട്ടുണ്ട്.

അധ്വാനമാണ് ജീവിതത്തിന്‍റെ യഥാർഥ വിജയമെന്ന് സ്വന്തം ജീവിതത്തിലൂടെ അമേരിക്കൻ മലയാളികൾക്ക് കാട്ടിക്കൊടുത്ത കർമയോഗിയായിരുന്നു എലിക്കുട്ടി ഫ്രാൻസിസ്. അക്ഷീണമായ പരിശ്രമവും നിശ്ചയദാർഢ്യവുമാണ് ആ ജീവിതത്തെ വേറിട്ടുനിർത്തിയത്.

എടുത്ത തീരുമാനങ്ങളിൽ ഉറച്ചുനിൽക്കാനുള്ള ആർജവവും മാറിയ സാഹചര്യങ്ങളിൽ പതറാതെ അവയെ നേരിടാനുള്ള കഴിവും ആ ജീവിതശൈലിയുടെ പ്രത്യേകതയായിരുന്നു. വെല്ലുവിളികളെ അതിജീവിച്ച് നന്മയുടെ പാതയിൽ മുന്നേറാൻ അവർ കാട്ടിയ ആത്മവിശ്വാസം വരുംതലമുറയ്ക്ക് വലിയൊരു പാഠമാണ്‌.

ഡാളസിലെ ഒട്ടുമിക്ക സാംസ്കാരിക-സാമൂഹിക സംഘടനകളുമായും അടുത്ത സൗഹൃദം പുലർത്തിയിരുന്ന ഏലിക്കുട്ടി ഫ്രാൻസിസ് നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. അമേരിക്കയിലുടനീളം വ്യാപിച്ചുകിടക്കുന്ന വലിയൊരു സുഹൃദ്‌വലയത്തിന് ഉടമയായിരുന്നു അവർ.

വിവിധ ഇന്ത്യൻ-അമേരിക്കൻ സമൂഹ സാംസ്കാരിക സംഘടനകളുടെ പ്രതിനിധികളും സുഹൃത്തുക്കളും സംസ്കാരശുശ്രൂഷകളിൽ പങ്കെടുത്ത് ആദരാഞ്ജലികൾ അർപ്പിച്ചു.  

ഏലിക്കുട്ടി ഫ്രാൻസിസിന്‍റെ വിയോഗം ഡാളസിലെ മലയാളി സമൂഹത്തിന് നികത്താനാവാത്ത നഷ്ടമാണെന്നും അവരുടെ കഠിനാധ്വാനവും അർപ്പണബോധവും വരുംതലമുറകൾക്ക് വലിയൊരു പാഠമാണെന്നും അനുശോചന പ്രസംഗങ്ങളിൽ പങ്കെടുത്തവർ അനുസ്മരിച്ചു.

NRI

ജോസഫ് ഇട്ടൂപ്പ് ഡാളസിൽ അന്തരിച്ചു

ഡാളസ്: ജോസഫ് ഇട്ടൂപ്പ് (ബേബിച്ചൻ - 96) അമേരിക്കയിൽ അന്തരിച്ചു. വൈക്കം മണ്ണത്താനത്ത് പുത്തനങ്ങാടി പെരുവേലി കുടുംബാംഗമാണ്. സംസ്കാരം വെള്ളിയാഴ്ച കൊപ്പേൽ സെന്‍റ് ആൻസ് കത്തോലിക്കാ ദേവാലയത്തിൽ സംസ്കാര ശുശ്രൂഷയെ തുടർന്ന് റോളിംഗ് ഓക്ക്സ് സെമിത്തേരിയിൽ.

ഭാര്യ അന്നമ്മ ജോസഫ് പുളിങ്കുന്ന് പകലോമറ്റം കുടുംബാംഗം. മക്കൾ ബീന ജോസഫ്, മെറീന ജോസഫ്, അന്ന ജോസഫ് (മാജി മോൾ), എലിസബത്ത് ജോസഫ് ക്രെയ്ഗ് (നീതു മോൾ) (എല്ലാംവരും യുഎസ്എ). മരുമക്കൾ: ജോസ് പാറേക്കാട്ട്, തങ്കച്ചൻ തെക്കെവണ്ടളത്തുകരി, തോമസ് ഹെർമൻ ക്രെയ്ഗ്.

NRI

ഡാളസിൽ അന്തരിച്ച ഏലിക്കുട്ടി ഫ്രാൻസീസിന്‍റെ സംസ്‌കാരം ശനിയാഴ്ച

ഡാളസ്: ടെക്സസിലെ പ്രമുഖ സാംസ്കാരിക പ്രവർത്തകയും നോർത്ത് ടെക്‌സസ് ഇൻഡോ അമേരിക്കൻ നഴ്‌സസ് അസോസിയേഷൻ സ്ഥാപകനേതാവും ജീവകാരുണ്യപ്രവർത്തകയുമായ ഏലിക്കുട്ടി ഫ്രാൻസിസിന്‍റെ സംസ്ക്കാരചടങ്ങുകൾ വെള്ളിയാഴ്‌ച വൈകുന്നേരം അഞ്ചിന് കൊപ്പേൽ സെന്‍റ് അൽഫോൺസാ കാത്തലിക് ദേവാലയത്തിൽ ആരംഭിക്കും.

ടെക്‌സസിലെ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ സാഹിത്യരംഗത്തെ പ്രമുഖർ അനുശോചനസന്ദേശം അർപ്പിക്കും. അഞ്ച് ദശകത്തിലേറെ ഡാളസ് കൗണ്ടി പാർക്കലാൻഡ് ഹോസ്‌പിറ്റലിൽ നഴ്സിംഗ് സൂപ്രവെെസറായി പ്രവർത്തിച്ച ഫ്രാൻസീസ് ഡാളസിലെ മലയാളികളുടെ സാംസ്കാരിക സാമൂഹ്യ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ നേതൃത്വമേകിയിട്ടുണ്ട്.

അന്തരിച്ച സിനിമ പ്രവർത്തകനും എഴുത്തുകാരനും സിനിമ നിർമാതാവുമായ സി.എൽ. ഫ്രാൻസീസ് ഭർത്താവാണ്. അന്തരിച്ച പ്രശസ്‌ത നടൻ ജയൻ ആദ്യമായി അഭിനയിച്ച ശാപമോക്ഷം എന്ന മലയാള ചിത്രം നിർമിച്ചത് സി. എൽ. ഫ്രാൻസീസാണ്. റോമിയോ ഫ്രാൻസീസ്, ബോബി ഫ്രാൻസീസ്, എന്നിവർ മക്കളും ബബിത ഫ്രാൻസീസ് മരുമകളും മായാ ഫ്രാൻസീസ് കൊച്ചുമകളുമാണ്.

ഡാളസ് മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്‍റായി പ്രവർത്തിച്ചിട്ടുള്ള ഏലിക്കുട്ടി ഫ്രാൻസീസ് ഡാളസ് സെന്‍റ് തോമസ് അപ്പസ്തോലിക് കാത്തലിക് ദേവാലയത്തിന്‍റെയും കൊപ്പേൽ സെന്‍റ് അൽഫോൺസാ കാത്തലിക് ദേവാലയത്തിന്‍റെയും സ്ഥാപക അംഗമാണ്.

കൊപ്പേൽ സെന്‍റ് അൽഫോൺസാ കാത്തലിക് ദേവാലയത്തിൽ വെള്ളിയാഴ്‌ച വൈകുന്നേരം അഞ്ച് മുതൽ വേക്ക് സർവീസും നടക്കും. ശനിയാഴ്ച രാവിലെ 9.15ന് കൊപ്പേൽ സെന്‍റ് അൽഫോൺസാ കാത്തലിക് ദേവാലയത്തിൽ തന്നെ സംസ്കാരശ്രൂശഷകൾ ആരംഭിക്കും.

തുടർന്ന് ഗാർലൻഡ് സെക്രട്ട് ഹാർട്ട് സെമിത്തേരിയിൽ സംസ്കാരചടങ്ങുകൾ പൂർത്തിയാകും.

കൂടുതൽ വിവരങ്ങൾക്ക്: റോമിയോ ഫ്രാൻസീസ് - 972 897 8063, ബോബി ഫ്രാൻസീസ് - 214 535 4746, ബിനോയി സെബാസ്റ്റ്യൻ - 214 274 5582, ജേക്കബ് മാത്യു(ബാബു) - 972 824 9784.

NRI

ക്രിസ്മസ് ഗാന ആൽബം "സ്നേഹത്തിൻ താരകം' കൊപ്പേൽ സെന്‍റ് ദേവാലയത്തിൽ പ്രകാശനം ചെയ്തു

കൊപ്പേൽ (ഡാളസ്): കൊപ്പേൽ സെന്‍റ് അൽഫോൻസാ ഇടവക വികാരി ഫാ. മാത്യൂസ് മുഞ്ഞനാട്ട് വരികളെഴുതി, സംഗീത സംവിധായകൻ സ്കറിയ ജേക്കബ് ഈണം പകർന്ന "സ്നേഹത്തിൻ താരകം' എന്ന പുതിയ ക്രിസ്മസ് കരോൾ ഗാന ആൽബം പ്രകാശനം ചെയ്തു.

കൊപ്പേൽ സെന്‍റ് അൽഫോൻസാ ദേവാലയത്തിൽ നടന്ന ചടങ്ങിൽ വികാരി ഫാ. മാത്യൂസ് കുര്യൻ മുഞ്ഞനാട്ട്, അസിസ്റ്റന്‍റ് വികാരി ഫാ. ജിമ്മി എടക്കുളത്തൂർ കുര്യൻ, സ്കറിയ ജേക്കബ്, ഇടവക ട്രസ്റ്റിമാർ എന്നിവർ ചേർന്ന് ആൽബത്തിന്‍റെ പ്രകാശന കർമം നിർവഹിച്ചു.

2025ലെ ക്രിസ്മസ് ആഘോഷങ്ങൾക്ക് മാറ്റുകൂട്ടാൻ എത്തിയ ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് പ്രശസ്ത പിന്നണി ഗായിക മേഘ ജോസുകുട്ടിയാണ്.

 

NRI

ഡാളസ് സിഎസ്ഐ സഭയുടെ ക്രിസ്മസ് കരോൾ സർവീസ് ഞായറാഴ്ച

ഡാളസ്: സിഎസ്ഐ കോൺഗ്രിഗേഷൻ ഓഫ് ഡാളസിന്‍റെ ഈ വർഷത്തെ ക്രിസ്മസ് കരോൾ സർവീസ് ഞായറാഴ്ച വൈകുന്നേരം ആറിന് നടക്കും. "ക്രിസ്മസ് കരോൾ 2025' എന്ന് പേരിട്ടിരിക്കുന്ന ഈ ശുശ്രൂഷയിൽ വൈവിധ്യമാർന്ന കരോൾ ഗാനങ്ങളും ക്രിസ്മസ് സന്ദേശവും ഉണ്ടായിരിക്കും.

സെഹിയോൻ മാർത്തോമ്മാ ചർച്ച് വികാരി റവ. റോബിൻ വർഗീസ് ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്ത് ക്രിസ്മസ് സന്ദേശം നൽകും. ഇടവക വികാരി റവ. റെജീവ് സുഗു ചടങ്ങുകൾക്ക് നേതൃത്വം നൽകും.

സഭയിലെ ക്വയർ ഗ്രൂപ്പ് അവതരിപ്പിക്കുന്ന ക്രിസ്മസ് ഗാനങ്ങൾ കരോൾ സർവീസിന്‍റെ പ്രധാന ആകർഷണമായിരിക്കും. വിശ്വാസികൾക്കും സുഹൃത്തുക്കൾക്കും ഈ അനുഗൃഹീത ശുശ്രൂഷയിലേക്ക് സ്വാഗതമെന്ന് ഭാരവാഹികൾ അറിയിച്ചു.

NRI

ഡാളസ് ഫിലഡൽഫിയ പെന്തക്കോസ്ത് ചർച്ചിൽ ആത്മീയ സംഗീത സായാഹ്നം ശനിയാഴ്ച

ടെക്സസ്: ഡാളസിലെ ഫിലഡൽഫിയ പെന്തക്കോസ്ത് ചർച്ചിൽ ആത്മീയ സംഗീത സായാഹ്നം ഒരുക്കുന്നു.

ക്രോസ്റിവർ വോയ്‌സ് ഡാളസ് അവതരിപ്പിക്കുന്ന "ഒരു ഉണർവ് നൽകുന്ന സംഗീത സായാഹ്നം' (An Uplifting Musical Evening) എന്ന പരിപാടിയിൽ സംഗീതം, ആത്മീയ ആരാധന എന്നിവയുണ്ടായിരിക്കുമെന്നു സംഘാടകർ അറിയിച്ചു.

ശനിയാഴ്ച വൈകുന്നേരം 6.30 ബ്രോഡ്‌വേ ബൾവാർഡ് ഗാർലൻഡ് ഡാളസിൽ. കൂടുതൽ വിവരങ്ങൾ അറിയുന്നതിനും പങ്കെടുക്കുന്നതിനും താഴെക്കൊടുത്തിട്ടുള്ള നമ്പറുകളിൽ ബന്ധപ്പെടുക: ജോർജ് ജോർജ്: 214 457 0047, ജോൺസ് മാത്യൂസ്: 214 298 5415.

NRI

നർത്തന ഡാൻസ് ഡാളസ് വാർഷിക ഡാൻസ് അരങ്ങേറ്റം ശ്രദ്ധേയമായി

ഡാളസ്: മസ്‌കറ്റ് ബാനർബ്രിഡ്‌ജ്‌ റോഡിലുള്ള ഷാരോൺ ഓഡിറ്റോറിയത്തിൽ നർത്തന ഡാൻസ് ഡാളസ് 2025 വാർഷിക ഡാൻസ് അരങ്ങേറ്റം നടത്തപ്പെട്ടു. ജൂണിയർ മുതൽ സീനിയർ വരെയുള്ള ഡാൻസ് കുട്ടികളുടെ ഒന്നിനൊന്നു മികച്ച പ്രകടനങ്ങൾ കാണികളുടെ മുന്നിൽ അവതരിപ്പിച്ചു.

മൂന്ന് മണിക്കൂർ നീണ്ടു നിന്ന ഡാൻസ് അരങ്ങേറ്റം കാണികളെ അത്ഭുതപെടുത്തുന്നതായിരുന്നു. ഓരോ പ്രകടങ്ങളും കൈയടികളോട് കൂടിയാണ് കാണികൾ സ്വീകരിച്ചത്.

അറുനൂറിൽ പരം കണികളാൽ നിറയപ്പെട്ട ഓഡിറ്റോറിയത്തിൽ മൂന്ന് മണിക്കൂർ കുട്ടികൾ നടത്തിയ ഡാൻസ് പെർഫോമൻസ് ഒന്നിനൊന്നു മെച്ചപ്പെട്ടതായിരുന്നു.

 

NRI

"പെട്രോസ്' നാടകം പ്രദർശനം ഡാളസിൽ ശനിയാഴ്ച

ഡാളസ്: പത്രോസ് (പെട്രോസ്) കേന്ദ്ര കഥാപാത്രമാകുന്ന നാടകം ശനിയാഴ്ച വൈകുന്നേരം ഫ്രാർമേഴ്‌സ് ബ്രാച്ചിലെ വെബ് ചാപ്ൽ റോഡിലെ ക്നാനായ ചർച്ചിൽ നടക്കും (13565 Webb Chapel Rd, Farmers Branch, TX 75234).

പത്രോസിന്‍റെ പ്രാധാന്യത്തെക്കുറിച്ചു വിവരിക്കുന്നതിനോടൊപ്പം ഈ നാടകത്തിന്‍റെ ഇതിവൃത്തവും കഥാപാത്രങ്ങളും സംഭാഷണങ്ങളും സുവിശേഷ സവിശേഷതകളുടെ സുപ്രധാന ഘടകങ്ങളായി പ്രേക്ഷകരിൽ എത്തിക്കുകയും ചെയ്യുന്നു.

ബൈബിളിലൂടെയുള്ള യാത്രയും അനുഭവങ്ങളും അപ്പസ്‌തോലന്മാരുടെ പ്രവൃത്തികളും തമ്മിലുള്ള സമാനതകൾ വിശദീകരിക്കുകയും ചെയ്യുന്നു നാടകത്തിന്‍റെ രചനയും സംവിധാനവും ബിജോയ്‌ തെരുവത്തു, സഹ സംവിധാനം ചാർലി അങ്ങാടിച്ചേരിൽ, ടോം ജോസഫ് എന്നിവർ ചേർന്ന് നിർവഹിച്ചിരിക്കുന്നു.

സംഗീതം സ്കറിയ ജേക്കബ്, പിആർഒ സൈമൺ ചാമകാല.

NRI

ഡാളസ് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സ്നേഹസംഗമം 23ന്

ഡാളസ്: ഡാളസ് ഫ്രണ്ട്‌സ് ഓഫ് റാന്നിയുടെ സ്നേഹസംഗമം ഈ മാസം 23ന് വൈകുന്നേരം നാല് മുതൽ എട്ട് വരെ കാരോൾട്ടണിൽ നടക്കും. ഈ സ്നേഹ സംഗമത്തിന്‍റെ ആരംഭം ഡാളസിലായിരുന്നു.

ഇതൊരു സ്റ്റേജ് പ്രോഗ്രാമായിട്ടല്ല തയാറാക്കിയിരിക്കുന്നത്. തമ്മിൽ കാണാനും പരിചയം പുതുക്കുവാനുമുള്ള അവസരമായിട്ടാണ് ക്രമീകരിച്ചിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു.

വിലാസം: St. Mary's Orthodox Church of India,1080 W Jackson Rd,Carrollton, TX - 75006.

കൂടുതൽ വിവരങ്ങൾക്ക്: സുഭാഷ് പനവേലിൽ - 469 877 0130, ഷിജു അബ്രഹാം - 214 929 3570.

NRI

ശോശാമ്മ തോമസ് അന്തരിച്ചു

ഡാളസ്: മാടോളിൽ ശോശാമ്മ തോമസ് (അമ്മിണി - 90) കേരളത്തിൽ അന്തരിച്ചു. മാരാമൺ ഇടത്തുമണ്ണിൽ കുടുംബാംഗമാണ്. ഡാളസ് കാരോൾട്ടൺ മാർത്തോമ്മാ ഇടവകാംഗമായിരുന്നു.

ഭർത്താവ്: കെ.ടി. തോമസ് (പാപ്പച്ചായൻ), മക്കൾ: സജി തോമസ്, സ്റ്റെർലിംഗ് തോമസ്, മരുമക്കൾ: ജിജി തോമസ്, ലിജി തോമസ്. സഹോദരങ്ങൾ: ജെയിംസ് മേപ്പുറത്ത് (ഡാളസ്), അലക്സ് എം. അലക്സാണ്ടർ.

1968ൽ യുഎസിൽ എത്തിയ ശോശാമ്മ അമ്മിണി, പാർക്ക്‌ലാൻഡിലും പിന്നീട് വാഡ്‌ലി കാൻസർ ആശുപത്രിയിലും ബെയ്‌ലർ ആശുപത്രിയിൽ ഓങ്കോളജി നഴ്സായും ജോലി ചെയ്തിട്ടുണ്ട്.

ഡാളസ് മാർത്തോമ്മാ ചർച്ചിൽ വൈസ് പ്രസിഡന്‍റ്, സേവികാസംഘം വൈസ് പ്രസിഡന്‍റ്, മേഖല കൗൺസിൽ അംഗം, അമേരിക്കയിൽ നിന്നുള്ള ആദ്യ വനിതാ മണ്ഡലം അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.

ക്വയറിൽ സജീവമായി പങ്കാളിയായിരുന്നു. സംസ്കാര ചടങ്ങുകൾ തിങ്കളാഴ്ച രാവിലെ 11ന് ഭവനത്തിൽ ആരംഭിച്ച് ഉച്ചയ്ക്ക് ഒന്നിന് പുല്ലാട് തോട്ടപ്പുഴശേരി വാർയ്യണ്ണൂർ സെന്‍റ് പോൾസ് മാർത്തോമ്മാ പള്ളിയി സെമിത്തേരിയിൽ.

NRI

സി.എം. മാത്യു ചെറുകര ഡാളസിൽ അന്തരിച്ചു

ഡാളസ്: മാർത്തോമ്മാ ചർച്ച് ഓഫ് ഡാളസ് ഫാർമേഴ്സ് ബ്രാഞ്ച് ഇടവകാംഗം പത്തനംതിട്ട അയിരൂർ ചെറുകര പീടികയിൽ സി.എം. മാത്യു (85) ഡാളസിൽ അന്തരിച്ചു.

ഭാര്യ: പത്തനംതിട്ട തോന്ന്യാമല താന്നിമൂട്ടിൽ കുടുംബാംഗം അന്നമ്മ മാത്യു. മക്കൾ: സ്റ്റാൻലി മാത്യു, നാൻസി (ഇരുവരും ഡാളസിൽ). മരുമക്കൾ: അറ്റേർണി കവിത, ബ്രാഡ്.

ബിഷപ് സിമ്മി മാത്യു (എപ്പിസ്കോപ്പൽ ചർച്ച്), തോമസ് മാത്യു (ഡാളസ്), മേരി മാത്യു (ബംഗളൂരു) എന്നിവർ ഭാര്യാ സഹോദരങ്ങളാണ്.

പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം ആറ് മുതൽ 8.30 വരെ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ (11550 Luna Road, Farmers Branch TX 75234).

സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പത് മുതൽ ഫാർമേഴ്സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ നടത്തപ്പെടുന്ന സംസ്കാര ശുശ്രൂഷകൾക്ക് ശേഷം കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ (400 Freeport Pkwy, Coppell, TX 75019).

കൂടുതൽ വിവരങ്ങൾക്ക്: തോമസ് മാത്യു - 817 723 5390.

NRI

ഡാളസിൽ ലാന ദ്വൈവാർഷിക സമ്മേളനത്തിന് ഇന്ന് തുടക്കം

ഡാളസ്: അമേരിക്കൻ സാഹിത്യ സംഘടനയായ ലാന ദ്വൈവാർഷിക സമ്മേളനത്തിന് ഡാളസ് എറ്റ്റിയം ഹോട്ടലിൽ എം.എസ്.ടി. നമ്പൂതിരി - എബ്രഹാം തെക്കേമുറി ഹാളിൽ ഇന്ന് തുടക്കം കുറിക്കും. ഇന്ന് മുതൽ ഞായറാഴ്ച വരെ നടക്കുന്ന സമ്മേളനത്തിന് ഡാളസിലെ കേരളാ ലിറ്റററി സൊസൈറ്റിയാണ് ആതിഥേയത്വം വഹിക്കുന്നത്.

ഈ സമ്മേളനത്തിൽ ഡോ. എം.വി. പിള്ള , നിരൂപകൻ സജി അബ്രഹാം തുടങ്ങിയവർ പ്രധാന അതിഥികളായി പങ്കെടുക്കും. സാമൂഹികോന്മുഖമായ കലയെയും സാഹിത്യത്തെയും പ്രോത്സാഹിപ്പിക്കുകയും ആവിഷ്കരിക്കുകയും ചെയ്യുന്ന വേദിയിലേക്ക് സാഹിത്യ സ്നേഹികളെ ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.

.മലയാള സാഹിത്യ ച൪ച്ചകളിൽ മുഴുകാനും, സാഹിത്യാസ്വാദക സൗഹൃദങ്ങൾ വളർത്തിയെടുക്കാനും ഒപ്പം വിവിധ കലാപരിപാടികളും കാണുവാനും, കേരള വിഭവങ്ങളാസ്വദിക്കാനും ലാനയുടെ സമ്മേളനത്തിൽ ക്രമീകരണങ്ങൾ ചെയ്തിരിക്കുന്നത്

അമേരിക്കയിൽ മലയാളം ഭാഷയെ, ഭാഷാസാഹിത്യത്തെ പ്രോത്സാഹിപ്പിക്കുന്നതിനാണ് ഒരു കേന്ദ്ര സാഹിത്യ സംഘടന എന്ന ആശയം രൂപപ്പെട്ടത്.

അതിനായി അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിലെ സാഹിത്യക്കാരന്മാർ, സാഹിത്യ പ്രബോധനക്കാർ എല്ലാവരുംകൂടി കൈകോർത്തു കേന്ദ്ര സാഹിത്യ സംഘടനയായ ലാന രൂപീകരിച്ചത്.

കേരള ലിറ്ററെറി സൊസൈറ്റി, ഡാളസ് ഭാരവാഹികളായ എം.എസ്.ടി. നമ്പൂതിരി, എബ്രഹാം തെക്കേമുറി, എബ്രഹാം തോമസ്, ജോസഫ് നമ്പിമഠം തുടങ്ങിയവർ മുൻകൈ എടുത്തു പ്രവർത്തിച്ചു. കെഎൽഎസ് പ്രവർത്തകരായ ഇവരൊക്കെ മുൻകാലങ്ങളിൽ ലാനയുടെ പ്രസിഡന്‍റുമാരായി സംഘടനയെ നയിച്ചവരാണ്.

ഇപ്പോൾ സംഘടനയെ നയിക്കുന്നത് പ്രസിഡന്‍റ് ശങ്കർ മന (ടെന്നീസി), സെക്രട്ടറി സാമുവൽ പനവേലി (ടെക്സസ്), ട്രഷറർ ഷിബു പിള്ള (ടെന്നീസി), മാലിനി (ന്യൂയോർക്ക്), ജോൺ കൊടിയൻ (കാലിഫോണിയ), ഹരിദാസ്‌ തങ്കപ്പൻ (ഡാളസ്) എന്നിവരാണ്.

സമ്മേളനത്തിൽ പങ്കെടുക്കുന്നതിന് അമേരിക്കയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും കാനഡയിൽ നിന്നും നിരവധി സാഹിത്യകാരന്മാരും കവികളും സാഹിത്യപ്രേമികളും ഇതിനകം ഡാളസിൽ എത്തിച്ചേർന്നിട്ടുണ്ട്.

Latest News

Corehub Up